
സയന്റിസ്റ്റായ രജനീകാന്ത്(ഷണ്മുഖം) തന്റെ ആജീവനപ്രയത്നം കൊണ്ടു മനുഷ്യനന്മക്കയി ഒരു റോബോട്ടിനെ ഉണ്ടാക്കുന്നു..ജോലിത്തിരക്കിനി
തുടർന്നുവരുന്ന നാടകീയ രംഗങൾ(2 പാട്ടും ഡ്യൂപ്പിനെ വച്ചുള്ള ട്രയിൻ ചേസിങും ഇടിയും) ഈ അവസരങ്ങളിൽ പ്രേക്ഷകനെ വികാര നിർഭയനാക്കുന്നു..ഒരു പക്ഷേ ഭർത്താവു അഭിഷേക്ബച്ചനു പോലും ഇത്ര ഉമ്മകൾ ഐശ്വര്യ കൊടുത്തിട്ടുണ്ടാകാൻ ഇടയില്ല...ഇതു രജനീകാന്തിനെ കാണുന്ന സീനിലൊക്കെ ഉമ്മവച്ച് കളിക്കുക. കുഴിയിലേക്കു കാലും നീട്ടി ഇരിക്കുന്നവന്റെ അവസാനത്തെ ആഗ്രഹം സാധിച്ച് കൊടുക്കനാണെന്ന നിലക്കു ഇതു വിട്ട് കളയാം.. “കിളിമാഞ്ചാരോ..നല്ല..കുളിമാഞ്
ഇനി എല്ലാ ഇന്ത്യക്കരും പഠിക്കെണ്ട ചില കോഴ്സുകളെക്കുറിച്ച് സംവിധായകൻ ശങ്കർ ഈ സിനിമയിലൂടെ നമ്മളെ ഓർമിപ്പിക്കുന്നു
1)ഫയർ ആൻഡ് സേഫ്റ്റി..(പാഠിച്ചിറങ്ങുന്നതി
ഇനി പ്രേക്ഷകരെ ഹരം കൊള്ളിക്കുന്നതു റോബോട്ടിന്റെ ‘അന്യൻ’ സമാനമായതും പുതിയതുമായ പ്രവർത്തികളാണു...രജനീകാന്തും റോബോട്ടും രാവിലെ പാലുവാങ്ങിക്കൻ പോകുമ്പോഴാണു..ഒരു വലിയ തെങ്ങ് ഇടിവെട്ടി കത്തുന്നതു.. സസൂക്ഷ്മം ശ്രധിക്കുമ്പോൾ കള്ള് ചെത്താൻ കയറിയിരിക്കുന്ന കലാഭവൻ മണി(നാച്ചിമുത്തു) റോബോട്ടിന്റെ കണ്ണിൽ പെടുന്നു..ഇടി വെട്ടി തെങ്ങു കത്തിയ വാർത്ത കേട്ടറിഞ്ഞു സകല മീഡിയകളും പറന്നെത്തുന്നു..(“ചെത്തി”(റൊബോ
2) ഹോട്ടൽ മനേജ്മെന്റ്
എല്ലവരും ഹോട്ടലിലാണു ഇതു പരിശീലിക്കുന്നതെങ്കിൽ റൊബോ തന്റെ യജമാനന്റെ സന്തോഷത്തിനു വേണ്ടി യജമാനന്റെ കാമുകി പരിമള(ഐശ്വര്യാ ബച്ചൻ)തിന്റെ വീട്ടിൽ ജോലിക്കാരനായി നില്ല്ക്കുന്നു..മീൻ അവിയൽ,പാവക്കാ തോരൻ എന്നു തുടങീ...ഉള്ളി ചമ്മന്തി വരെ പാവം റൊബോയെക്കൊണ്ടു കണ്ണിൽ ചോരയില്ലാത്ത പരിമളം ഉണ്ടാക്കിക്കുന്നു..
3)വയറ്റാട്ടി കോഴ്സ്
പരിമളത്തിന്റെ അമ്മായിയുടേ പേറെടുക്കൽ ആശുപത്രിയിൽ നടത്തിക്കാണിച്ചാണു റോബോ പുതിയകോഴ്സിലേക്കു യുവജനങ്ങളെ ആകർഷിപ്പിക്കുന്നതു.ഡാക്കിട്ടർ സിസേറിയൻ ചെയാൻ പറഞ്ഞ അമ്മായിയെ വയറ്റാട്ടിയെ അനുസ്മരിപ്പിക്കും വിധം അതി നൂതന സാങ്കേതിക വിധ്യയുടെ സഹായതോടു കൂടി മീഡിയായുടെ സാനിധ്യത്തിൽ കൈകൊണ്ടു പേറെടുത്തു കാണിച്ച് തരുന്നു..
4)മൊസ്കിറ്റോ ക്യാച്ചിങ്ങ്
ലോകത്തിൽ ഇതുവരെ ആർക്കും കേട്ട് കേൾവി പോലുമില്ലാത്ത അതി നൂതന കോഴ്സാണു ശങ്കർ ഇവിടെ ദ്രിശ്യവൽക്കരിച്ചിരിക്കുന്നത്.
.ഇന്റെർവെൽ സീനിനു തൊട്ട് മുൻപായി പരിമളത്തെ(ഐശ്വര്യ) ഒരു കൊതുക് കടിക്കുന്നു.. ഇതിന്റെ അസഹ്യമായ വേദന മൂലം പരിമളത്തിന്റെ ഉറക്കം നഷ്ട്ടപ്പെടുന്നു..ഇതറിഞ്ഞ റൊബോട്ടു കൊതുകിനെ പിന്തുടർന്നു ഒരു കാനക്കുള്ളിൽ എത്തുന്നു..നൊടിയിടക്കുള്ളിൽ കൊതുകിന്റെ ഭാഷ സായത്തമാക്കി ഈ കൊതുകിന്റെ വീട് കണ്ടെത്തുന്നു..തുടർന്നു കൊതുകിന്റെ വീട്ടുകാരും റൊബോട്ടും തമ്മിലുള്ള തർകത്തിനോടുവിൽ റൊബോട്ടു ജയിക്കുന്നു..തന്നെ കടിച്ചാ കൊതുകിനെ തിരിചറിഞ്ഞ പരിമളം..റൊബോയെ കെട്ടിപ്പിടിച്ച് ഉമ്മവക്കുന്നു...
പരിമളത്തിനു റോബോയുടെ മേൽ അതിഭയങ്കരമായ ലവ് പിറവിയെടുക്കുകയാണു..
തന്റെ കാമുകിയെ തിരിചു പിടിക്കാൻ വേണ്ടി സയന്റിസ്റ്റ് ഷണ്മുഖൻ(രജനീകാന്ത്) നടത്തുന്ന വീര ശൂര പരാക്രമങ്ങളും,വില്ലനായി മാറുന്ന റോബോയുടെ മറ്റൊരു മുഖവും രണ്ടാം പകുതിക്കു ജീവൻ നൽകുന്നു...ഹോളിവുഡ് സിനിമയെ വെല്ലില്ലെങ്കിലും 200 കോടി(നിർമാതാവു പറയുന്നതാണു ശരിയാകാൻ സാധയത കുറവാണു) രൂപക്കു കാണിക്കവുന്ന മക്സിമം ഗ്രാഫിക്സ് ഇതിൽ ഉപയോഗിച്ചിരിക്കുന്നു..റോബോ ഒരുപാട് രൂപങ്ങൾ മാറുന്ന വിദേശത്തു ചിത്രീകരിച്ച് ഗ്രാഫിക്സ് ദ്രിശ്യങ്ങൾ ഹോളിവുഡുമായി കിടപിടിക്കുമ്പോൾ..ഇന്ത്യയിലെ റോഡുകളിൽ കാണിക്കുന്ന ഗ്രാഫിക്സ് ഇതിനേക്കാളും നന്നായി വിനയന്റെ പടത്തിൽ കാണാം..
പതിവു തെറ്റിക്കാതെ ഈ സിനിമയുടെ ക്ലൈമാക്സും ദൈവാധീനത്താൽ ഈ പ്രാവശ്യവും കോടതിയിൽ തന്നെ ആണു പര്യവസാനിക്കുന്നതു..കുറ്റക്കാ
ശങ്കറിന്റെ ശിവാജിയെ അപേക്ഷിച്ചു നോക്കുമ്പോൾ..സൂപർ പടം..എന്ന് ഒറ്റവാക്കിൽ പറയാൻ സാധിക്കും....പതിവു രജനീ ഡയലോകുകളൊന്നും ഈ പടത്തിലില്ലാത്തതു..ശങ്കറിന്റെ മിടുക്കും പടത്തിന്റെ വിജയത്തിനും കാരണമായിത്തീരുമെന്നു ഉറപ്പാണു.

